2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഒരു നാടകാനുഭവം

കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത് നാടകമുണ്ടെന്നു അറിഞ്ഞപ്പോള്‍ കയ്യും കാലും പിടിച്ചു അങ്ങോട്ട്‌ എത്തി.പോയത് വെറുതെ ആയില്ല.സിബി മലയില്‍ ,രാജേന്ദ്രന്‍ ,സന്ധ്യാ രാജേന്ദ്രന്‍,കൈനകരി സര്‍ അങ്ങനെ പ്രമുഖര്‍ എല്ലാം ഉണ്ട്.വക്കം ശക്കീരിനു രാമുകാര്യാട്ട് അവാര്‍ഡും കൈനകരിക്ക് കഴിമ്പ്രം വിജയന്‍ അവാര്‍ഡും സമ്മാനിക്കുന്ന ചടങ്ങ്

നാടക്കത്തെക്കള്‍ കൈനകരി യുടെ പ്രസംഗം ആണ് മികച്ചു നിന്നത് .അദ്ദേഹം അക്കമിട്ടു പറഞ്ഞ ചിലകാര്യങ്ങള്‍ മനസ്സില്‍ തട്ടി.
1.നൂറോളം അവാര്‍ഡുകള്‍ ലഭിച്ചു .ഒന്നും വാങ്ങിയതല്ല,കിട്ടിയതാണ് .
2.സംഗീത നാടക അകടെമിയുടെ പെന്‍ഷന്‍ അതിനുപുറകെ നടക്കാത്തത് കൊണ്ട് ലഭിക്കുന്നില്ല.
3.സിബിമലയിലിനോടുള്ള അപേക്ഷ ,തിരക്കഥ നല്ലത് കിട്ടാന്‍ രണ്ടു മൂന്നും വര്‍ഷം കാത്തിരിക്കുന്ന സിബിക്ക് പുതിയ താരങ്ങളെ
കിട്ടാനും അങ്ങനെയൊരു തയ്യാറെടുപ്പ് ആകാം എന്ന്.
4.ഇടതുപക്ഷ സഹയാത്രികനായ ആള്‍ക്ക് ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവാര്‍ഡ്‌ കിട്ടില്ല.അത് മറ്റവര്‍ക്കു കൊടുക്കാം അല്ലെങ്കില്‍ അത് വിളിച്ചു പറയുമെന്ന് പറഞ്ഞു അവര് കൈ ഒഴിയും.മറ്റവര്‍ ഭരിചാലോ ജന്മത്ത് സംഗീതനാടക അകാദെമി അവാര്‍ഡ്‌ ഒരു ഇടതുപക്ഷക്കാരന് കിട്ടുകയുമില്ല.
          ഒരു നല്ല കലാകാരനാവുക അത്ര എളുപ്പമല്ല.മക്ബെത്തിലെ ലേഡി മാക്ബത്ത് നെ അവതരിപ്പിച്ച നടി ശരിക്കും വിസ്മയിപ്പിച്ചു .അവര്‍
ശരിക്കും കഥാപാത്രം ആയി മാറുകയായിരുന്നു.മാക്ബത്തിന്‍റെ  പ്രകടനം ശരാശരിയില്‍ ഒതുങ്ങി.
       സിപിഎം കാരിയായ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി,നാടകോത്സവത്തിന്റെ അവസാനം ഗാനമേള വേണമത്രെ!നീ ഇപ്പറഞ്ഞതിനോക്കെ ഞെട്ടാന്‍ നിന്നാല്‍ നിനക്കതിനെ നേരമുണ്ടാകൂ എന്ന് പറഞ്ഞ്എന്‍റെ ഭര്‍ത്താവ് കയ്യിലുള്ള ബ്രോഷര്‍ എനിക്ക് തന്നു,അതില്‍ കുറിച്ചിരിക്കുന്നു അവസാന പരിപാടി മിമിക്സ് പരേഡ്!

ഒരു ശില്‍പ്പിയുടെ കഥ ..ശില്പ്പത്തിന്‍റെയും

പണ്ട് പണ്ട് പിന്നേം പണ്ട് ഒരു രാജ്യത്ത് മഹാനായ ഒരു ശില്പി ഉണ്ടായിരുന്നു .മനോഹരങ്ങളായ ശില്പങ്ങള്‍
ഉണ്ടാക്കി ശില്പി രാജാവിന് സമര്‍പ്പിക്കും.രാജാവ് പട്ടും വളയും ശില്പ്പിക്ക് നല്‍കും .ഇത് കാലങ്ങളോളം
തുടര്‍ന്നിട്ടും ശില്പിയുടെ അടുപ്പ് പുകഞ്ഞില്ല.വീട്ടുകാരി വക്കീല്‍ നോട്ടിസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാജാവ് സമ്മാനിച്ച ബഹുമതികള്‍ വിറ്റ് പുട്ടടിച്ചാല്‍ തല കാണില്ല.ശില്‍പ്പി ധര്‍മ്മസങ്കടത്തിലായി.
      കുറെ കാലത്തോളം ശില്പി കൊട്ടാരത്തിലേക്ക് ചെന്നില്ല .രാജാവിനാനെങ്കില്‍ പട്ടും വളയും കൊടുക്കാന്‍ മുട്ടീട്ടു നില്‍ക്കകളിയില്ല.
രാജാവ് ശില്പിയെ അന്വേഷിച്ചു വീട്ടിലേക്കു ആളെ വിട്ടു.പഴയ കുടില്‍ ഇരുന്നിടത്തു അതാ മനോഹരമായ മാളിക.രാജാവ് ഇതറിഞ്ഞു
ഞെട്ടി ."ഇതെങ്ങിനെ താങ്കള്‍ സാധിച്ചു?" ശില്‍പ്പി നിസ്സാരമായി പറഞ്ഞു "ഞാന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു ,ശില്പ പണി നിറുത്തി,ശവപ്പെട്ടി
കച്ചവടം തുടങ്ങി ,നല്ല വരുമാനോം ആയി" ഇപ്പോ രാജാവ് ആരായി?!!

      കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ പ്രോത്സാഹനം കിട്ടിയില്ലെങ്കില്‍ ചുമരെഴുത്തുകാരും ആധാര എഴുത്തുകാരുമായി
മാറുമെന്നു ചുരുക്കം !  (കടപ്പാട്)
 


2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഇനിയും

"കേട്ട ഗാനം മധുരതരം ,കേള്‍ക്കാത്ത ഗാനം അതിമധുരതരം"
 
                                                      - keats
സഫലപ്രണയം മധുരതരം,
ഇനിയും ലഭിക്കാത്ത പ്രണയത്തിനോ അതിമധുരം!
കണ്ട കാഴ്ചകള്‍ മനോഹരം ,
ഇനിയും കാണാത്ത കാഴ്ചകള്‍ അതിമനോഹരം!

കീഴടക്കിയ ദൂരങ്ങള്‍ ആഗ്രഹങ്ങള്‍,
ഇനിയും എത്തിപ്പിടിക്കാത്തത് ലക്ഷ്യങ്ങള്‍!!